WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Monday 21 April 2014

d


c


b


a


DO YOU KNOW VRUSHAGIRI വൃഷഗിരി അറിയുമോ? (BY P SIVADAS0


വൃഷഗിരി അറിയുമോ?  

 
കൂട്ടുകാരേ, നിങ്ങൾ വൃഷഗിരി കണ്ടിട്ടുണ്ടൊ? അവിടെ പോയിട്ടുണ്ടൊ? അതൊക്ക പോകട്ടെ, വൃഷഗിരിയെക്കുറിച്ച് കേട്ടിട്ടുണ്ടൊ?  കേരളത്തിൽ വൃഷഗിരി എന്നൊരു സ്ഥലമുണ്ടത്രെ. നിങ്ങൾക്ക് അറിയാമൊ അത് എവിടെ ആണെന്ന്?
നമുക്ക് ഇതുമായി ബന്ധമുള്ള ഒരു ഐതിഹ്യം പരിശോധിക്കാം.


പരശുരാമനെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലെ. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ്‌ പരശുരാമൻ. വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്‌ പരശുരാമനെന്ന് കൂട്ടുകാർക്ക് ഓർമ്മയുണ്ടൊ?

ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും പുത്രനാണ്‌ പരശുരാമൻ. ഭാർഗ്ഗവരാമൻ എന്നു കൂടി അറിയപ്പെടുന്ന പരശുരാമൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്‌. (മുമ്പുണ്ടായ 5 അവതാരങ്ങളും പിന്നിടുണ്ടായ 4 അവതാരങ്ങളും ഏതൊക്കെയെന്ന് കൂട്ടുകാർ കണ്ടുപിടിക്കുമല്ലൊ.)  

എപ്പോഴും ഒരു ‘വെണ്മഴു’ (പരശു = കോടലി) കൂടെ കൊണ്ടുനടക്കുന്നതിനാൽ ഭാർഗ്ഗവരാമൻ ക്രമേണ പരശുരാമനെന്നു പരക്കെ അറിയപ്പെട്ടു.
പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്തതാണ്‌ കേരളം. ഇതാണ്‌ കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം.

കേരളം ബ്രാഹ്മണർക്ക് ദാനം ചെയ്ത പരശുരാമൻ പോയത് കൈലാസത്തിലേക്കാണ്‌. കൈലാസത്തിൽ ചെന്ന് പരശുരാമൻ തന്റെ ഗുരുവായ മഹേശ്വരനോട് താൻ കടലിൽ നിന്നും വീ​ണ്ടെടുത്ത കേരളമെന്ന പ്രദേശത്തിന്റെ സംരക്ഷണം സാധിച്ചുതരണം എന്ന് അപേക്ഷിച്ചു. തന്റെ പ്രിയ ശിഷ്യന്റെ അപേക്ഷ സ്വീകരിച്ച് മഹാദേവൻ തന്റെ വാഹനമായ കാളയുടെ പുറത്തു കയറി കേരളത്തിലേക്ക് യാത്രയായി. കേരളത്തിലെത്തി, കേരളത്തിലൂടെ സഞ്ചരിക്കവെ, കാള ഒരു പർവ്വതം കണ്ടു. ഭഗവാന്റെ വാസത്തിന്‌ സുഖസ്ഥാനം ഈ പർവതം തന്നെ യെന്ന് കാള നിശ്ചയിച്ചു. അത് തന്റെ സഞ്ചാരം അവിടെ അവസാനിപ്പിച്ചു. പരമശിവൻ അവിടെ പാർത്ത് കേരളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി. കാള കണ്ട ഈ പർവ്വതത്തെയാണ്‌ ‘വൃഷഗിരി’ എന്നു വിളിക്കുന്നത്. വൃഷം എന്നാൽ കാള. ഗിരി എന്നാൽ പർവ്വതം അല്ലെങ്കിൽ കുന്ന്. കാളകണ്ട പർവ്വതം എന്ന അർത്ഥത്തിലാണ്‌ ആ പ്രദേശത്തിന്‌ വൃഷഗിരി എന്ന് പേരുവന്നത്. ഇപ്പോൾ മനസ്സിലായൊ കൂട്ടുകാരേ, ‘വൃഷഗിരി’ എന്ന സ്ഥലം ഏതെന്ന്? ഇല്ലേ, വൃഷഗിരിയാണ്‌ നമ്മുടെ തൃശ്ശിവപേരൂർ. അവിടെയാണല്ലൊ വടക്കുംനാഥനായി മഹേശ്വരൻ വസിച്ച് നമ്മെ സംരക്ഷിക്കുന്നത്.

നാം തൃശ്ശിവപേരൂർ എന്ന പേരിനോട് എന്തെല്ലാം ക്രൂരതകളാണ്‌ കാണിച്ചത്! ഇന്ന് നാം തൃശ്ശിവപേരൂരിനെ ട്രിച്ചൂർ ( ലാലൂരിലെ മാലിന്യകൂമ്പാരത്തിന്റെ ചൂരാണോ എന്നറിയില്ല) ആക്കി, പിന്നീട് തൃശ്ശൂർ ആക്കി, എന്തു തന്നെ ആയാലും ചൂര്‌ (ദുർഗന്ധം) എപ്പോഴും കൂടെതന്നെ നില്ക്കുന്നു വിട്ടുമാറാതെ. നമുക്ക് നല്ലത് നമ്മുടെ ‘തൃശ്ശിവപേരൂർ’ തന്നെയല്ലെ, കൂട്ടുകാരേ. നമ്മുടെ സാംകാരിക പൈതൃകവുമായി ബന്ധപ്പെട്ട, ഭാരതസംസ്കാരത്തിന്റെ സുഗന്ധം പരത്തുന്ന ആ ‘തൃശ്ശിവപേരൂർ’. എഴുതുവാനുനുള്ള സൗകര്യത്തിനായി മഹാത്മാഗാന്ധിയെ എം. ജി. യാക്കുന്ന സ്വഭാവം വെടിയുക, നമ്മുടെ അമ്മയെ മറക്കാതിരിക്കുക. ഭാരതത്തനിമ(കേരളത്തനിമ) കാത്തു സംരക്ഷിക്കുക. പൈതൃകസമ്പത്തിന്റെ മൂല്യം കാണാതെ പോകരുത്, കൂട്ടുകാരേ നമ്മൾ.

Wednesday 2 April 2014

ആദരാഞ്ജലികൾ


ARATTUPUZHA DEVASAMGAM (DEVAMELA) (Article by P. Sivadas Master)

 
 
 

ARATTUPUZHA DEVASAMGAM (DEVAMELA)
(Article by P. Sivadas Master)
 
ആറാട്ടുപുഴ ദേവസംഗമം (ദേവമേള)
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയ ലേഖനം)

ഒരിക്കൽ വനത്തിൽ നായാട്ടിനാൽ തളർന്ന്‌ കാർത്തവീര്യാർജ്ജുനൻ പരിവാരങ്ങളോടുകൂടി ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. മഹർഷി അവരെ യഥോചിതം പൂജിച്ചിരുത്തി വിഭവസമൃദ്ധമായ സദ്യ നല്കി സന്തോഷിപ്പിച്ചു. വനത്തിൽ ഇത്രയും വിഭവങ്ങളോടെ സദ്യയൊരുക്കാൻ  സാധിച്ചെങ്ങനെയെന്ന്‌ കാർത്തവീര്യാർജ്ജുനൻ സംശയം പ്രകടിപ്പിച്ചപ്പോൾ അത്‌ കാമധേനുവായ സുശീല എന്ന പശുവിന്റേയും അതിന്റെ കിടാവിന്റെയും സാന്നിദ്ധ്യവും അനുഗ്രഹവും മൂലമാണെന്ന്‌ മുനി അറിയിച്ചു. തുടർന്ന്‌ രാജാവ്‌ കൊട്ടാരത്തിലേക്ക് യാത്രയായി.  
 
 
 

 
കൊട്ടാരത്തിലെത്തിയ രാജാവ് മന്ത്രി ചന്ദ്രഗുപ്തനെ ആശ്രമത്തിൽ അയച്ച് പശുവിനെയും കിടാവിനെയും ആവശ്യപ്പെട്ടു. മുനി അതിന്‌ തയ്യാറല്ലായിരുന്നു. ചന്ദ്രഗുപ്തൻ ബലമായി പശുവിനെയും കിടാവിനെയും കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. തടസ്സം നിന്ന മുനിയെ അടിച്ചുകൊന്നു. ഇതുകണ്ടുവന്ന മുനിപത്നി രേണുക 21 തവണ നെഞ്ചത്തടിച്ച് കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ മകൻ പരശുരാമൻ 21 പ്രാവശ്യം താൻ ഭൂപ്രദഷിണം ചെയ്ത് ക്ഷത്രിയരെ അപ്പാടെ കൊന്നൊടുക്കുമെന്ന് ശപഥം ചെയ്തു. പിന്നീട് കാർത്തവിര്യാർജ്ജുനനെ വധിച്ച് പശുവിനെയും കിടാവിനെയും ആശ്രമത്തിലെത്തിച്ചു. ശുക്രമുനി ജമദഗ്നിമഹർഷിയെ മൃതസഞ്ജീവനി മന്ത്രത്താൽ പുനർജ്ജീവിപ്പിച്ചു. പരശുരാമൻ ക്ഷത്രിയവധത്തിനായി 21 തവണ ഭൂമി ചുറ്റിയടിച്ചു.

ഇരുപത്തിയൊന്നു പ്രാവശ്യം ക്ഷത്രിയ സംഹാരം ചെയ്ത  പരശുരാമൻ പ്രായശ്ചിത്തമായി തന്റെ ഭൂമിയെല്ലാം ദാനം ചെയ്തു. പിന്നീട് കടലിൽ പരശു (മഴു) എറിഞ്ഞു നേടിയ കേരളത്തെ 64 ഗ്രാമങ്ങളാക്കി തിരിച്ച് ബ്രാഹ്മണർക്ക് ദക്ഷിണയായി സമർപ്പിച്ചു. പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട ഈ 64 ഗ്രാമങ്ങളിൽ ഒന്നാണ്‌ പെരുവനം ഗ്രാമം. 6 ഈ 4 ഗ്രാമങ്ങളിൽ ഒരു പ്രമുഖ സ്ഥാനം പെരുവനം സ്വന്തമാക്കിയിരുന്നു. പെരുവനത്തിന്റെ നാല്‌ അതിരുകൾ കാത്തുകൊണ്ട്  4 ക്ഷേത്രങ്ങളു ണ്ടായിരുന്നു. വടക്ക് അകമല ശാസ്താ ക്ഷേത്രം, കിഴക്ക് കുതിരാൻമല ശാസ്താ ക്ഷേത്രം, തെക്ക് കൊടുങ്ങല്ലൂർ ഊഴത്ത് ശാസ്താ ക്ഷേത്രം, പടിഞ്ഞാറ്‌ തൃപ്രയാറിനു സമീപമുള്ള എടതിരിഞ്ഞി അയ്യപ്പങ്കാവ് ക്ഷേത്രം എന്നിവയായിരുന്നു അവ.

പഴയകാല പ്രതാപം അതേപടി നിലനിർത്താൻ കഴിയുന്നില്ലെങ്കിലും പ്രൗഢഗംഭീരമായ ഒരു ദേവസഗമം ഒരുക്കുന്ന മറ്റൊരു ഗ്രാമം കേരളത്തിലോ ഭാരതത്തിലോ ഭൂമിയിൽ തന്നെയോ ഉണ്ടെന്ന് തോന്നുന്നില്ല. പെരുവനം ഗ്രാമത്തിലെ ആറാട്ടുപുഴ ക്ഷേത്രമാണ്‌ ഈ ദേവസംഗമത്തിനു ആതിഥേയത്വം വഹിക്കുന്നത്. പണ്ട് നൂറ്റിയെട്ട് ക്ഷേത്രങ്ങളിൽ നിന്നും ദേവീദേവന്മാർ എത്തിച്ചേരുകയും 28 ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം കൊണ്ടാടുകയും ചെയ്തിരുന്നത്രെ.
WILL BE CONTINUED