WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Saturday 14 June 2014

MY TEACHERS ( Article by Pazhampilly Sivadas Master)


MY TEACHERS

(Article by Pazhampilly Sivadas Master)

എന്റെ ഗുരുനാഥന്മാർ
ലേഖന രചന പഴമ്പിള്ളി ശിവദാസ് മാസ്റ്റാർ   
 
 
 
എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു: “എനിക്കും എന്റെ അച്ഛനും ഒരേ വയസ്സാണ്‌. മാത്രമല്ല എന്റെ അമ്മക്കും എനിക്കും ഒരേ വയസ്സാണ്‌.” 

ഞാൻ ചോദിച്ചു: “അതെങ്ങനെ?” 

          രസികനായ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്‌: “ഞാൻ ജനിച്ചപ്പോഴാണ്‌ എന്റെ അച്ഛൻ അച്ഛനായതും അമ്മ അമ്മയായതും. അങ്ങനെ ഞങ്ങൾ സമപ്രായക്കാരാണ്‌.”   

          കൊള്ളാം അദ്ദേഹത്തിന്റെ യുക്തി. ഇത് വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണ്‌? വേണമെങ്കിൽ ഇങ്ങനെയും പറയാം - മക്കളാണ്‌ മാതാപിതാക്കളെ സൃഷ്ടിക്കുന്നത്. 

          ഇത്രയും പറഞ്ഞത് ശിഷ്യനുണ്ടെങ്കിൽ മാത്രമേ ഗുരുവുള്ളു എന്ന് സമർത്ഥിക്കാനാണ്‌. അതായത് ശിഷ്യന്മാരാണ്‌ ഒരു ഗുരുവിന്റെ പ്രധാന സമ്പത്ത്. ഗുരു ജീവിക്കുന്നത്, വളരുന്നത് അദ്ദേഹത്തിന്റെ ശിഷ്യരിൽ കൂടിയാണ്‌. ഇവിടെ ഒരു കാര്യം മറക്കരുത് - ഏതൊരു ഗുരുവും ഒരു ശിഷ്യൻ കൂടിയാണ്‌ എന്ന കാര്യം. ആദിയിൽ നിന്നും തുടങ്ങി അനന്തമായി നീളുന്ന ഗുരു - ശിഷ്യ ശ്രേണി. അന്ധകാരത്തെ രോധിക്കുന്നവനാണ്‌ ഗുരു. അദ്ദേഹം അജ്ഞാനത്തിന്റെ അന്ധകാരം ശിഷ്യരുടെ മനസ്സിൽ നിന്നും മാറ്റി ആ സ്ഥാനത്ത് വിജ്ഞാനത്തിന്റെ ദിവ്യ വെളിച്ചം പ്രതിഷ്ഠിക്കുന്നു. ആ ദിവ്യ വെളിച്ചം കെടാതെ കാത്തു സംരക്ഷിക്കേണ്ടത് ശിഷ്യർ തന്നെയാണ്‌. 

          ഒരോ വ്യക്തിയുടെയും ജീവിതത്തിൽ അനേകം ഗുരുക്കന്മാർ സ്വാധീനം ചെലുത്തിയിരിക്കും. അവരുടെ ആ സ്വാധീനമാണ്‌ ശിഷ്യരുടെ ജീവിത വിജയത്തിന്റെ കൈമുതൽ അഥവാ ആദ്യ മുടക്കുമുതൽ. ഇവിടെ ലേഖന കർത്താവ് തന്റെ ജീവിതത്തെ സ്വാധീനിച്ച വന്ദ്യ ഗുരുക്കന്മാരെയും അവരുടെ സേവനങ്ങളെയും അനുസ്മരിക്കുന്നു.  

ശ്രീ വി. ആർ. കൃഷ്ണൻകുട്ടി മേനോൻ മാസ്റ്റർ 

          എന്റെ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വി. ആർ. കൃഷ്ണൻകുട്ടി മേനോൻ മാസ്റ്റർ. അന്നൊക്കെ ഞങ്ങൾ ‘ഹെഡ്മാസ്റ്റർ’ എന്നു പറയാറില്ല. ‘ഏഡ്മാഷ്‌’ ആണ്‌ ഞങ്ങൾക്ക് ഇഷ്ടം. ‘ മാസ്റ്ററേ’ എന്ന വിളിയേക്കാൾ സ്നേഹം തുളുമ്പുന്നതല്ലേ ‘ മാഷേ’ എന്ന നമ്മുടെ തനി നാടൻ പ്രയോഗം? (തുടരും)

ശ്രീമതി കത്രീന ടീച്ചർ 

          രണ്ട്, മൂന്ന് ക്ളാസ്സുകകളിൽ പഠിക്കുന്ന അവസരത്തിൽ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു ശ്രീമതി കത്രീന ടീച്ചർ. എന്റെ അമ്മയുടെ സുഹൃത്തും ഞങ്ങളുടെ അയൽവാസിയും കൂടിയായിരുന്നു ടീച്ചർ. ധാരാളം കഥകൾ പറഞ്ഞു തരുന്ന, കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന ടീച്ചറെ ഞങ്ങൾക്കെന്നും വലിയ കാര്യമായിരു ന്നു. (ടീച്ചറുടെ മൂത്തമകൻ പോൾ ടി. വർഗ്ഗീസ്സിന്റെ മക്കളായ നൈസ് പോൾ, ഗ്രെയ്സ് പോൾ എന്നിവർക്ക് പത്താം ക്ലാസ്സ് വരെ റ്റ്യൂഷൻ എടുക്കാനും ടി. ടി. സി. പഠനവേളയിൽ അവരുടെ അദ്ധ്യാപകനും പ്രിൻസിപ്പലും ആകാനും എനിക്കു സാധിച്ചു.) എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ശിഷ്യർ എന്നിവരിൽ ആരെയെങ്കിലും കാണാനിടയായാൽ ടീച്ചർ പറയുമായിരുന്നു: “എന്റെ കുട്ട്യാ, ഞാൻ പഠിപ്പിച്ച കുട്ട്യാ ശിവദാസ്‌” അതു കേൾക്കുമ്പോൾ അന്നത്തെ ആറു വയസ്സു പ്രായമുള്ള പയ്യനായി മാറുമായിരുന്നു ഞാൻ മനസ്സുകൊണ്ട്. (തുടരും)

 ശ്രീ ഇ. വി. രാവുണ്ണി മാസ്റ്റർ 

          മണ്ണംപേട്ട എ. യു. പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ നാലാം ക്ളാസ്സിലെ ക്ലാസ്സ് ടിച്ചർ ശ്രീ ഇ.വി. രാവുണ്ണി മാസ്റ്റർ ആയിരുന്നു. ഞങ്ങളുടെ കുടുംബ സുഹൃത്തും അയല്ക്കാരനുമായിരുന്നു അദ്ദേഹം.

          രാവുണ്ണി മാസ്റ്ററുടെ അച്ഛൻ എടശ്ശേരി വേലായുധച്ചോന്‌ (1960-70 കാലഘട്ടത്തിൽ പേരിനൊപ്പം ജാതിചേർത്തു പറയുമായിരുന്നു. ജാതി പ്പേരു ചേർക്കാതെ പറയുന്നതു കേൾക്കുമ്പോൾ എന്തോ ഒരു അപാകത തോന്നുമായിരുന്നു. ദേവസ്സിമാപ്പിള, അഹമ്മദ് സായ് വ്, കിട്ടുണ്ണി ആശാരി,  ആര്യൻ നമ്പൂരി, കണ്ടൻ പറയൻ, കണക്കൻ ശങ്കരൻ, വേലായുധക്കരുവാൻ, മാധവൻ നായര്‌ എന്നൊക്കെ ആയിരുന്നു അന്നു പറഞ്ഞിരുന്നത്,) ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത പുരയിടം അദ്ദേഹത്തിന്റേതാണ്‌. ആ പറമ്പിലെ ധാരാളം കശുമാവുകൾ ഞങ്ങളുടെ പറമ്പിലേക്ക് ചാഞ്ഞു വളർന്നിരുന്നു. അവയിൽ നിന്നും ഞങ്ങളുടെ പറമ്പിലേക്ക് വീഴുന്ന കശുമാങ്ങയും കശുവണ്ടിയും ഞാനും ചേട്ടന്മാരും കൂട്ടുകാരും പെറുക്കിയെടുക്കാറുണ്ടായിരുന്നു. വേലായുധച്ചോൻ കണ്ടാൽ ഞങ്ങളുടെ കയ്യിൽ നിന്നും കശുവണ്ടിയെല്ലാം പിടിച്ചു വാങ്ങുകയും ഞങ്ങളെ വഴക്കു പറഞ്ഞ് ഓടിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാവുണ്ണി മാഷാണ്‌ കണ്ടു വരുന്നതെങ്കിൽ ഞങ്ങളെ വഴക്കു പറയാറില്ല, അണ്ടിയൊന്നും പിടിച്ചെടുക്കാറുമില്ല. കപ്പലണ്ടി വാങ്ങാനാണ്‌ ഞങ്ങൾ അണ്ടി പെറുക്കുന്നത്. ഒരു അണ്ടിക്ക് വറുത്ത രണ്ടു കപ്പലണ്ടി കിട്ടും.  (അക്കാലത്ത് തോടുള്ള കപ്പലണ്ടിയാണ്‌ വാങ്ങാൻ കിട്ടുക. ഇന്നത്തെപ്പോലെ തോടുകളഞ്ഞ കപ്പലണ്ടി അന്നു ലഭ്യ മല്ലായിരുന്നു.)  (തുടരും)

ശ്രീ ഇ. കെ. കുഞ്ഞിക്കണ്ട മാസ്റ്റർ. 

           എ. യു. പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് അഞ്ച്, ആറ്‌, ഏഴ്‌ ക്ലാസ്സുകളിൽ സാമൂഹ്യപാഠങ്ങൾ പഠിപ്പിച്ചിരുന്നത് ശ്രീ ഇ. കെ. കുഞ്ഞിക്കണ്ട മാസ്റ്റർ ആണ്‌. അദ്ദേഹവും എന്റെ അച്ഛന്റെ നല്ല സുഹൃത്തായിരുന്നു. (തുടരും)

          അക്കാലത്ത് എന്റെ അച്ഛൻ നാരായണൻ നായർ ഒരു ചായക്കട നടത്തിയിരുന്നു. അച്ഛനാണ്‌ വിദ്യാലയത്തിൽ രാവിലെ പതിനൊന്നരയ്ക്കും ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും അദ്ധ്യാപകർക്ക് ചായയും ഉച്ചക്ക് ഭക്ഷണവും നല്കിയിരിന്നത്. അങ്ങനെയാണ്‌ അച്ഛൻ എല്ലാ അദ്ധ്യാപകരുടെയും സുഹൃത്തായി മാറിയത്. നാരായണൻ നായരുടെ മകനായതിനാൽ എല്ലാ അദ്ധ്യാപകരും എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നു വേണം കരുതാൻ. അക്കാലത്തെ പല സംഭവങ്ങളും ഇന്ന് ഓർത്തു നോക്കുമ്പോൾ എന്റെ ഈ നിഗമനം കൂടുതൽ ബലവത്താകുന്നു.

റോസിലി ടീച്ചറും എന്റെ പേരുമാറ്റവും 

          ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സദ്ധ്യാപിക റോസിലി ടീച്ചർ ആയിരുന്നി. ( 2 റോസിലി ടീച്ചർമാർ ഉണ്ടായിരുന്നു അന്ന് വിദ്യാലയത്തിൽ. ഒന്ന് ഞങ്ങളുടെ അയല്ക്കാരിയാണ്‌. കുറച്ചകലെയുള്ള ഏതോ സ്ഥലത്തു നിന്നാണ്‌ ഞങ്ങളുടെ ഒന്നാം ക്ലാസ്സ് അദ്ധ്യാപികയായ റോസിലി ടീച്ചർ വന്നിരുന്നത്.) ഈ ടീച്ചർ കാരണം എന്റെ പേരിന്‌ അല്പം മാറ്റം വരുത്തേണ്ടി വന്നു. ആരംഭത്തിൽ എന്റെ പേര്‌ ‘ശിവദാസ’ എന്നായിരുന്നു. ഒന്നാം ക്ലാസ്സിലുണ്ടായ ഒരു പ്രശ്നത്തെ തുടർന്ന് ഞങ്ങളുടെ പ്രധാന അദ്ധ്യാപകൻ ശ്രീ വി. ആർ. കൃഷ്ണൻകുട്ടി മേനോൻ മാസ്റ്റർ എന്റെ പേര്‌  ’ശിവദാസ് ‘ എന്നാക്കി മാറ്റുകയാണുണ്ടായത്. രസകരമായ ആ കഥ നമുക്കൊന്ന് അയവിറക്കാം. (തുടരും)

ശ്രീമതി പാറുകുട്ടിഅമ്മ ടീച്ചർ  

          മണ്ണംപേട്ട എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ പാട്ടുടീച്ചറായിരുന്നു ശ്രീമതി പാറുകുട്ടി അമ്മ ടീച്ചർ. ഞങ്ങൾ പഠിക്കുന്ന കാലത്ത് പെൺകുട്ടികളെ മാത്രമെ പാട്ടു പഠിപ്പിച്ചിരുന്നുള്ളു.ആൺകുട്ടികളെ കളിക്കാൻ വിടും. ഒരിക്കൽ ഞാൻ “ആൺ കുട്ടികളെയും പാട്ടു പഠിപ്പിച്ചുകൂടെ?” എന്ന് ചോദിച്ചതായി ഓർക്കുന്നു. ശ്രീമതി പാറുകുട്ടി അമ്മ ടീച്ചറുടെ ഒരു കാൽ അസുഖത്തെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു. കൃത്രിമക്കാൽ വെച്ചാണ്‌ ടീച്ചർ സ്കൂളിൽ വന്നിരുന്നത്. പാറുക്കുട്ടി അമ്മ ടീച്ചർ നൃത്തം പഠിപ്പിച്ചു യുവജനോത്സവത്തിൽ മത്സരങ്ങൾക്കയച്ച കുട്ടികൾ സമ്മാനങ്ങളുമായി എത്തുക നിത്യ സംഭവമായിരുന്നു. ടീച്ചറുടെ മകനും എന്റെ സഹപാഠിയുമായ ഡോക്ടർ ഉണ്ണികൃഷ്ണൻ അമ്മയുടെ പാത പിന്തുടർന്ന് സംഗീതലോകത്ത് വിഹരിക്കുന്നു. ഇന്ന് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഗീതജ്ഞനും ഗവേഷകനുമാണ്‌. (തുടരും)

ശ്രീ മഠത്തിൽ രാമൻ മേനോൻ മാസ്റ്റർ

          മണ്ണംപേട്ട എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ അഞ്ച്, ആറ്‌, ഏഴ് ക്ളാസ്സുകളിൽ എന്റെ അദ്ധ്യാപ കനായിരുന്നു ശ്രീ രാമൻ മേനോൻ മാസ്റ്റർ.  

          ഒരിക്കൽ മണ്ണംപേട്ട പള്ളിയിലെ തിരുനാളി (പെരുന്നാളി) ന്‌ ഇരുപത് പൈസ കൊടുത്ത് ഞാനൊരു കളിത്തോക്ക് വാങ്ങിരുന്നു. അന്നത്തെ ആ തോക്കിന്‌ തോക്കിന്റെ ആകൃതിയൊന്നും ഇല്ലായിരുന്നു. പരന്ന ഒരു ലോഹക്കഷ്ണം. അതിൽ ‘കേപ്പ്’ വെച്ച് പൊട്ടിക്കാൻ സാധിക്കും. പെരുനാളിനുശേഷം ക്ളാസ്സിൽ എത്തിയ എന്റെ പോക്കറ്റിൽ ആ തൊക്കുമുണ്ടായിരുന്നു. ഏകദേശം  പന്ത്രണ്ടുമണിയായിക്കാണും. രാമൻ മേനോൻ മാഷ് ക്ളാസ്സിലുണ്ട്. ആദ്ദേഹം എന്തോ എഴുതുന്നു, ഞങ്ങൾ കുട്ടികൾ ശബ്ദമില്ലാതെ വായിക്കുന്നു. എന്റെ അടുത്തിരിക്കുന്ന കൂട്ടുകാരൻ വേലായുധൻ എന്റെ പോക്കറ്റിൽ നിന്നും തോക്കെടുത്ത് അതിൽ കേപ്പു വെച്ച് ഒരു പൊട്ടിക്കൽ. ക്ലാസ്സിലെ, അല്ല സ്കൂളിലെ തന്നെ അന്തരീക്ഷത്തെ കീറിമുറിച്ച് ആ ശബ്ദം! ആ വെടിയൊച്ച! അന്തരീക്ഷം നിശ്ശബ്ദമായി. എല്ലാ ക്ലാസ്സിലേയും പഠനപ്രവർത്തന ശബ്ദം നിലച്ചു. പ്രധാന അദ്ധ്യാപകൻ തൊട്ടടുത്ത ഓഫീസുമുറിയിൽ നിന്നും ഓടിവന്നു. അന്വേഷണമായി. ഇതിടനിയിൽ കൂട്ടുകാരൻ തോക്ക് എന്റെ പോക്കറ്റിൽ നിക്ഷേപിച്ചിരുന്നു. എന്റെ കീശയിൽ നിന്നും തോക്ക് കണ്ടെടുക്കപ്പെട്ടു, ഞാൻ പിടിക്കപ്പെട്ടു, രാമൻ മേനോൻ മാസ്റ്ററും, പ്രധാന അദ്ദ്യാപകനും കൂടി എന്നെ ഓഫീസിലേക്ക് കൊണ്ടുപൊയി. ഞാൻ പേടിച്ചു വിറച്ചു.           “ ഇവൻ നാരായണൻ നായരുടെ മകനല്ലേ?” പ്രധാന അദ്ധ്യാപകന്റെ ചോദ്യം.

          “ അതെ ശിവദാസ് എന്നാ പേര്‌. ഏറ്റവും ഇളയ മകനാ” രാമൻ മേനോൻ മാസ്റ്ററുടെ മറുപടി. 

          “ ശരി, ക്ളാസ്സിലേക്കു പോയ്ക്കോ. ഉച്ചക്ക് ഞാൻ അച്ഛനെ കാണട്ടെ, ശരിയാക്കിത്തരാം നിന്റെ           കുറുമ്പ്.”  

          “ ഇവൻ കുറുമ്പനൊന്നുമല്ല, നല്ലവണ്ണം പഠിക്കും, ഇന്നെന്തു പറ്റി എന്നറിയില്ല.” രാമൻ മേനോൻ മാസ്റ്റർ.           രാമൻ മേനോൻ മാസ്റ്റർ എന്റെ രക്ഷക്കെത്തി.  ഞാൻ ക്ലാസ്സിലേക്ക് പോയി, പേടിയോടെ. 

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കടയിലെത്തിയ അദ്ധ്യാപകർ ചിരിച്ചുകൊണ്ട് അച്ഛനോട് വിവരം പറയുന്നത് ഞാൻ പലഹാര അലമാരിയുടെ പുറകിൽ നിന്നു കേട്ടു. അപ്പോഴാണ്‌ എന്റെ ശ്വാസം നേരെ ആയത്.  പേടിക്കാനില്ല, ചിരിച്ചാണല്ലൊ അവർ സംസാരിക്കുന്നത്, കാര്യം അത്ര ഗൗരവത്തിൽ എടുത്തിട്ടില്ല എന്ന് എനിക്ക മനസ്സിലായി. അന്ന് നാലു മണിക്ക് ക്ലാസ്സിൽ നിന്നും എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. വേലായുധൻ പ്രത്യേകം പറഞ്ഞു, അവന്റെ പേരു പറയരുതെന്ന്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഓഫീസിൽ ചെന്ന എനിക്ക് തോക്ക് തിരികെ നല്കി.

          പ്രധാന അദ്ധ്യാപകൻ പറഞ്ഞു, “ കളിപ്പാട്ടങ്ങളൊക്കെ വീട്ടിൽ വച്ചാൽ മതി. സ്കൂളിൽ കൊണ്ടു വരരുത്, കേട്ടോ. ”

ഞാനൊന്നു മൂളി.  

“ശരി പോയ്ക്കോ. 

പോകാനൊരുമ്പെട്ട എന്നെ രാമൻ മേനോൻ മാസ്റ്റർ അരികിൽ വിളിച്ച് എന്റെ കീശയിൽ രണ്ടു ചേറിയ ചോക്കിൻ കഷ്ണങ്ങൾ ഇട്ടു തന്നു. “ നല്ലോണം പഠിക്കണം, മിടുക്കനാകണം,” മാസ്റ്റർ ഉപദേശിച്ചു. ഞാൻ തലകുലുക്കി.  

          എന്നെയും എന്റെ മാതാപിതാക്കളെയും അദ്ധ്യാകപകർക്ക് അറിയാമെന്നും അവർ എന്നെ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് ഈ സംഭവത്തോടെ മനസ്സിലായി. ഞാൻ പഠനത്തിലും പെരുമാറ്റത്തിലും കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി. (തുടരും)

ശ്രീ മഠത്തിൽ ഉണ്ണി മേനോൻ മാസ്റ്റർ
          അഞ്ച്,
ആറ്‌, ഏഴ് ക്ളാസ്സുകളിൽ എന്റെ അദ്ധ്യാപകനായിരുന്നു ശ്രീ മഠത്തിൽ ഉണ്ണി മേനോൻ മാസ്റ്റർ. (തുടരും)

ശ്രീ ഔസേഫ് മാസ്റ്റർ

          മണ്ണംപേട്ട സ്കൂളിലെ അദ്ധ്യാപകനും ഞങ്ങളുടെ അയൽവാസിയും കുടുംബസുഹൃത്തും ആയിരുന്നു കുന്ന ത്തു പറമ്പിൽ ഔസേഫുമാസ്റ്റർ. വളരെ ശാന്തശീലനായിരുന്നു മാസ്റ്റർ. (തുടരും)

ശ്രീ ഉണ്ണികൃഷ്ണൻ വാര്യർ മാസ്റ്റർ
          മണ്ണംപേട്ട സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ശ്രീ ഉണ്ണികൃഷ്ണൻ വാര്യർ മാസ്റ്റർ. ഞങ്ങളുടെ‘വാര്യര്‌ മാഷ്` ആയിരുന്നു അദ്ദേഹം. വളരെ സാവകാശം, വളരെ ശബ്ദം കുറച്ച്, മിതമായി മാത്രം സംസാരിക്കുന്ന ശീലക്കാരനാണ്‌ ‘വാര്യര്‌ മാഷ് `.(തുടരും)

         

TEMPLES OF LORD SIVA IN THRISSUR DISTRICT, KERALA

 
തൃശ്ശൂർ ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങൾ .




1. വടക്കും നാഥക്ഷേത്രം തൃശ്ശൂർ.
 

2. മഹാദേവ ക്ഷേത്രം വയലൂർ, നെല്ലായി.

3.ചൊവ്വല്ലൂർ ശിവക്ഷേത്രം

4. മമ്മിയൂർ മഹാദേവ ക്ഷേത്രം

5. പെരുന്തട്ട ശിവക്ഷേത്രം

6. തൃക്കൂർ മഹാദേവ ക്ഷേത്രം

7. തലോർ മഹാദേവ ക്ഷേത്രം

8. മണ്ണംപേട്ട ശിവക്ഷേത്രം

9. ആനക്കല്ല് തൃത്താമരശ്ശേരി

ENERGY SAVING


Article will be followed soon

FOUR YOGAS (Article by Pazhampilly Sivadas Master)




 

FOUR ASRAMAS ( Article by Pazhampilly Sivadas Master)

 
 

 

നീലകണ്ഠസോമയാജി (ARTICLE BY P. SIVADAS MASTER)


നീലകണ്ഠസോമയാജി

 

 
ഭാരതഖണ്ഡത്തിന്റെ തെക്കെ അറ്റത്തുള്ള ഒരു ചെറിയ പ്രദേശം - പശുരാമനാൽ സമ്മാനിതമായ ഭാർഗ്ഗവക്ഷേത്രം - പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളഭൂമി. അതിനെ ധന്യമാക്കിയൊഴുകുന്ന ഭാരതപ്പുഴ. ആ പുഴയുടെ തീരങ്ങളിൽ ജന്മമെടുത്ത കുറെ ചെറു ഗ്രാമങ്ങൾ. സാംസ്കാരികത്തനിമ നിലനിർത്തുന്നതിൽ കാർക്കശ്യം പുലർത്തിയ ഇത്തരം ഗ്രാമങ്ങളിൽ തങ്ങളുടെ ധന്യജീവിതം ചെലവഴിച്ച ഏതാനും ഗണിത ഗവേഷകർ - ഗ്രമത്തിലൊതുങ്ങാത്ത പ്രഭാപൂരങ്ങൾ. അതെ, ഭാരതപ്പുഴയുടെ തീരഗ്രാമങ്ങളിൽ ജന്മസായൂ ജ്യം കണ്ടെത്തിയ മാധവൻ, പുതുമന ചോമാതിരി, വടാശ്ശേരി പരമേശ്വരൻ, വടാശ്ശേരി ദാമോദരൻ, നീലകണ്ഠസോമയാജി തുടങ്ങിയ ഗണിതപ്രതിഭകൾ തങ്ങളുടെ അവതാരധർമ്മം ഭംഗിയായി നിർവ്വഹിച്ചു  കാലയവനികക്കുള്ളിൽ മറഞ്ഞുവെങ്കിലും അവരിവിടെ ചിതറിയ പ്രകാശകിരണങ്ങൾ ഇന്നും നമുക്ക് അന്ധകാരമകറ്റാൻ സഹായകമാകുന്നു.

Monday 21 April 2014

d


c


b


a


DO YOU KNOW VRUSHAGIRI വൃഷഗിരി അറിയുമോ? (BY P SIVADAS0


വൃഷഗിരി അറിയുമോ?  

 
കൂട്ടുകാരേ, നിങ്ങൾ വൃഷഗിരി കണ്ടിട്ടുണ്ടൊ? അവിടെ പോയിട്ടുണ്ടൊ? അതൊക്ക പോകട്ടെ, വൃഷഗിരിയെക്കുറിച്ച് കേട്ടിട്ടുണ്ടൊ?  കേരളത്തിൽ വൃഷഗിരി എന്നൊരു സ്ഥലമുണ്ടത്രെ. നിങ്ങൾക്ക് അറിയാമൊ അത് എവിടെ ആണെന്ന്?
നമുക്ക് ഇതുമായി ബന്ധമുള്ള ഒരു ഐതിഹ്യം പരിശോധിക്കാം.


പരശുരാമനെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലെ. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ്‌ പരശുരാമൻ. വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്‌ പരശുരാമനെന്ന് കൂട്ടുകാർക്ക് ഓർമ്മയുണ്ടൊ?

ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും പുത്രനാണ്‌ പരശുരാമൻ. ഭാർഗ്ഗവരാമൻ എന്നു കൂടി അറിയപ്പെടുന്ന പരശുരാമൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്‌. (മുമ്പുണ്ടായ 5 അവതാരങ്ങളും പിന്നിടുണ്ടായ 4 അവതാരങ്ങളും ഏതൊക്കെയെന്ന് കൂട്ടുകാർ കണ്ടുപിടിക്കുമല്ലൊ.)  

എപ്പോഴും ഒരു ‘വെണ്മഴു’ (പരശു = കോടലി) കൂടെ കൊണ്ടുനടക്കുന്നതിനാൽ ഭാർഗ്ഗവരാമൻ ക്രമേണ പരശുരാമനെന്നു പരക്കെ അറിയപ്പെട്ടു.
പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്തതാണ്‌ കേരളം. ഇതാണ്‌ കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം.

കേരളം ബ്രാഹ്മണർക്ക് ദാനം ചെയ്ത പരശുരാമൻ പോയത് കൈലാസത്തിലേക്കാണ്‌. കൈലാസത്തിൽ ചെന്ന് പരശുരാമൻ തന്റെ ഗുരുവായ മഹേശ്വരനോട് താൻ കടലിൽ നിന്നും വീ​ണ്ടെടുത്ത കേരളമെന്ന പ്രദേശത്തിന്റെ സംരക്ഷണം സാധിച്ചുതരണം എന്ന് അപേക്ഷിച്ചു. തന്റെ പ്രിയ ശിഷ്യന്റെ അപേക്ഷ സ്വീകരിച്ച് മഹാദേവൻ തന്റെ വാഹനമായ കാളയുടെ പുറത്തു കയറി കേരളത്തിലേക്ക് യാത്രയായി. കേരളത്തിലെത്തി, കേരളത്തിലൂടെ സഞ്ചരിക്കവെ, കാള ഒരു പർവ്വതം കണ്ടു. ഭഗവാന്റെ വാസത്തിന്‌ സുഖസ്ഥാനം ഈ പർവതം തന്നെ യെന്ന് കാള നിശ്ചയിച്ചു. അത് തന്റെ സഞ്ചാരം അവിടെ അവസാനിപ്പിച്ചു. പരമശിവൻ അവിടെ പാർത്ത് കേരളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി. കാള കണ്ട ഈ പർവ്വതത്തെയാണ്‌ ‘വൃഷഗിരി’ എന്നു വിളിക്കുന്നത്. വൃഷം എന്നാൽ കാള. ഗിരി എന്നാൽ പർവ്വതം അല്ലെങ്കിൽ കുന്ന്. കാളകണ്ട പർവ്വതം എന്ന അർത്ഥത്തിലാണ്‌ ആ പ്രദേശത്തിന്‌ വൃഷഗിരി എന്ന് പേരുവന്നത്. ഇപ്പോൾ മനസ്സിലായൊ കൂട്ടുകാരേ, ‘വൃഷഗിരി’ എന്ന സ്ഥലം ഏതെന്ന്? ഇല്ലേ, വൃഷഗിരിയാണ്‌ നമ്മുടെ തൃശ്ശിവപേരൂർ. അവിടെയാണല്ലൊ വടക്കുംനാഥനായി മഹേശ്വരൻ വസിച്ച് നമ്മെ സംരക്ഷിക്കുന്നത്.

നാം തൃശ്ശിവപേരൂർ എന്ന പേരിനോട് എന്തെല്ലാം ക്രൂരതകളാണ്‌ കാണിച്ചത്! ഇന്ന് നാം തൃശ്ശിവപേരൂരിനെ ട്രിച്ചൂർ ( ലാലൂരിലെ മാലിന്യകൂമ്പാരത്തിന്റെ ചൂരാണോ എന്നറിയില്ല) ആക്കി, പിന്നീട് തൃശ്ശൂർ ആക്കി, എന്തു തന്നെ ആയാലും ചൂര്‌ (ദുർഗന്ധം) എപ്പോഴും കൂടെതന്നെ നില്ക്കുന്നു വിട്ടുമാറാതെ. നമുക്ക് നല്ലത് നമ്മുടെ ‘തൃശ്ശിവപേരൂർ’ തന്നെയല്ലെ, കൂട്ടുകാരേ. നമ്മുടെ സാംകാരിക പൈതൃകവുമായി ബന്ധപ്പെട്ട, ഭാരതസംസ്കാരത്തിന്റെ സുഗന്ധം പരത്തുന്ന ആ ‘തൃശ്ശിവപേരൂർ’. എഴുതുവാനുനുള്ള സൗകര്യത്തിനായി മഹാത്മാഗാന്ധിയെ എം. ജി. യാക്കുന്ന സ്വഭാവം വെടിയുക, നമ്മുടെ അമ്മയെ മറക്കാതിരിക്കുക. ഭാരതത്തനിമ(കേരളത്തനിമ) കാത്തു സംരക്ഷിക്കുക. പൈതൃകസമ്പത്തിന്റെ മൂല്യം കാണാതെ പോകരുത്, കൂട്ടുകാരേ നമ്മൾ.

Wednesday 2 April 2014

ആദരാഞ്ജലികൾ


ARATTUPUZHA DEVASAMGAM (DEVAMELA) (Article by P. Sivadas Master)

 
 
 

ARATTUPUZHA DEVASAMGAM (DEVAMELA)
(Article by P. Sivadas Master)
 
ആറാട്ടുപുഴ ദേവസംഗമം (ദേവമേള)
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയ ലേഖനം)

ഒരിക്കൽ വനത്തിൽ നായാട്ടിനാൽ തളർന്ന്‌ കാർത്തവീര്യാർജ്ജുനൻ പരിവാരങ്ങളോടുകൂടി ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. മഹർഷി അവരെ യഥോചിതം പൂജിച്ചിരുത്തി വിഭവസമൃദ്ധമായ സദ്യ നല്കി സന്തോഷിപ്പിച്ചു. വനത്തിൽ ഇത്രയും വിഭവങ്ങളോടെ സദ്യയൊരുക്കാൻ  സാധിച്ചെങ്ങനെയെന്ന്‌ കാർത്തവീര്യാർജ്ജുനൻ സംശയം പ്രകടിപ്പിച്ചപ്പോൾ അത്‌ കാമധേനുവായ സുശീല എന്ന പശുവിന്റേയും അതിന്റെ കിടാവിന്റെയും സാന്നിദ്ധ്യവും അനുഗ്രഹവും മൂലമാണെന്ന്‌ മുനി അറിയിച്ചു. തുടർന്ന്‌ രാജാവ്‌ കൊട്ടാരത്തിലേക്ക് യാത്രയായി.  
 
 
 

 
കൊട്ടാരത്തിലെത്തിയ രാജാവ് മന്ത്രി ചന്ദ്രഗുപ്തനെ ആശ്രമത്തിൽ അയച്ച് പശുവിനെയും കിടാവിനെയും ആവശ്യപ്പെട്ടു. മുനി അതിന്‌ തയ്യാറല്ലായിരുന്നു. ചന്ദ്രഗുപ്തൻ ബലമായി പശുവിനെയും കിടാവിനെയും കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. തടസ്സം നിന്ന മുനിയെ അടിച്ചുകൊന്നു. ഇതുകണ്ടുവന്ന മുനിപത്നി രേണുക 21 തവണ നെഞ്ചത്തടിച്ച് കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ മകൻ പരശുരാമൻ 21 പ്രാവശ്യം താൻ ഭൂപ്രദഷിണം ചെയ്ത് ക്ഷത്രിയരെ അപ്പാടെ കൊന്നൊടുക്കുമെന്ന് ശപഥം ചെയ്തു. പിന്നീട് കാർത്തവിര്യാർജ്ജുനനെ വധിച്ച് പശുവിനെയും കിടാവിനെയും ആശ്രമത്തിലെത്തിച്ചു. ശുക്രമുനി ജമദഗ്നിമഹർഷിയെ മൃതസഞ്ജീവനി മന്ത്രത്താൽ പുനർജ്ജീവിപ്പിച്ചു. പരശുരാമൻ ക്ഷത്രിയവധത്തിനായി 21 തവണ ഭൂമി ചുറ്റിയടിച്ചു.

ഇരുപത്തിയൊന്നു പ്രാവശ്യം ക്ഷത്രിയ സംഹാരം ചെയ്ത  പരശുരാമൻ പ്രായശ്ചിത്തമായി തന്റെ ഭൂമിയെല്ലാം ദാനം ചെയ്തു. പിന്നീട് കടലിൽ പരശു (മഴു) എറിഞ്ഞു നേടിയ കേരളത്തെ 64 ഗ്രാമങ്ങളാക്കി തിരിച്ച് ബ്രാഹ്മണർക്ക് ദക്ഷിണയായി സമർപ്പിച്ചു. പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട ഈ 64 ഗ്രാമങ്ങളിൽ ഒന്നാണ്‌ പെരുവനം ഗ്രാമം. 6 ഈ 4 ഗ്രാമങ്ങളിൽ ഒരു പ്രമുഖ സ്ഥാനം പെരുവനം സ്വന്തമാക്കിയിരുന്നു. പെരുവനത്തിന്റെ നാല്‌ അതിരുകൾ കാത്തുകൊണ്ട്  4 ക്ഷേത്രങ്ങളു ണ്ടായിരുന്നു. വടക്ക് അകമല ശാസ്താ ക്ഷേത്രം, കിഴക്ക് കുതിരാൻമല ശാസ്താ ക്ഷേത്രം, തെക്ക് കൊടുങ്ങല്ലൂർ ഊഴത്ത് ശാസ്താ ക്ഷേത്രം, പടിഞ്ഞാറ്‌ തൃപ്രയാറിനു സമീപമുള്ള എടതിരിഞ്ഞി അയ്യപ്പങ്കാവ് ക്ഷേത്രം എന്നിവയായിരുന്നു അവ.

പഴയകാല പ്രതാപം അതേപടി നിലനിർത്താൻ കഴിയുന്നില്ലെങ്കിലും പ്രൗഢഗംഭീരമായ ഒരു ദേവസഗമം ഒരുക്കുന്ന മറ്റൊരു ഗ്രാമം കേരളത്തിലോ ഭാരതത്തിലോ ഭൂമിയിൽ തന്നെയോ ഉണ്ടെന്ന് തോന്നുന്നില്ല. പെരുവനം ഗ്രാമത്തിലെ ആറാട്ടുപുഴ ക്ഷേത്രമാണ്‌ ഈ ദേവസംഗമത്തിനു ആതിഥേയത്വം വഹിക്കുന്നത്. പണ്ട് നൂറ്റിയെട്ട് ക്ഷേത്രങ്ങളിൽ നിന്നും ദേവീദേവന്മാർ എത്തിച്ചേരുകയും 28 ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം കൊണ്ടാടുകയും ചെയ്തിരുന്നത്രെ.
WILL BE CONTINUED


Thursday 20 March 2014

ON ADDITION OF NUMBERS (Article by P. Sivadas master) (Sivpee Creations)

ON ADDITION OF  NUMBERS
 
(Article by P. Sivadas master) (Sivpee Creations)

ഗുണമേറും ഗുണനം (ലേഖനം രചന: പി. ശിവദാസ് മാസ്റ്റർ ) ON MULTIPLICATION (Article by P. Sivadas Master) (Sivpee Creations)

ഗുണമേറും ഗുണനം  
 (ലേഖനം രചന: പി. ശിവദാസ് മാസ്റ്റർ ) 


 
ON MULTIPLICATION

(Article by P. Sivadas Master) (Sivpee Creations) 

ഗുണമേറും ഗുണനം

ലേഖനം

രചന: പി. ശിവദാസ് മാസ്റ്റർ
.................................

സുഹൃത്തുക്കളേ,
അടിസ്ഥാനപരമായ ഗണിത ക്രിയകളിൽ മൂന്നാമത്തേതായി ‘ഗുണന’ത്തെ കാണാം. ഗുണനം, പെരുക്കൽ എന്നെല്ലാം അറിയപ്പെടുന്ന ഈ ക്രിയ അടിസ്ഥാനപരമായി സങ്കലനം തന്നെ ആണ്‌. അതായത് ആവർത്തന സങ്കലനമാണ്‌ ഗുണനം. ഉദാഹരണമായി 8 + 8 + 8 എന്ന സങ്കലന പ്രക്രിയ നടത്തണം എന്നിരിക്കട്ടെ. ഇവിടെ 8 മൂന്നു തവണ സങ്കലനം ചെയ്യപ്പെടുന്നു. ഉത്തരം (തുക) ആയി 24 കിട്ടും.

8 + 8 + 8 = 24

ഇങ്ങനെ ഒരേ സംഖ്യ ആവർത്തിച്ച് സങ്കലനം ചെയ്യപ്പെടുന്നതിനെ, ചുരുക്കി എഴുതാനുള്ള സൗകര്യത്തിനു വേണ്ടിയാവാം, ഗുണനമായി നാം ചിത്രീകരിക്കു ന്നു. ഗുണനത്തെ സൂചിപ്പിക്കുവാൻ 'X' (ഗുണനചിഹ്നം) ഉപയോഗിക്കുന്നു. ഇതിനെ മലയാളത്തിൽ ഗുണം എന്നു വായിക്കും. ചിലർ ‘ഇന്റു’ എന്നും പറയുക പതിവുണ്ട്. കമ്പ്യൂട്ടറുകളിലും മറ്റും 'X' ന്‌ പകരം നക്ഷത്രചിഹ്ന(*)മായിരിക്കും ഗുണനചിഹ്നമായി വർത്തിക്കുന്നത്. നമ്മുടെ ഉദാഹരണത്തിലെ ആവർത്തന സങ്കലനത്തെ താഴെ ചേർത്തിരിക്കുന്നവിധം ഗുണനമായിഎഴുതാം:

8 X 3 = 24

‘എട്ട് ഗുണം മൂന്ന് സമം ഇരുപത്തിനാല്‌’ എന്നാണ്‌ ഇത് വായിക്കേണ്ടത്. ഗുണനചിഹ്നത്തിന്‌ ഇടതുവശത്ത് എഴുതിയിരിക്കുന്ന സംഖ്യ (സങ്കലനത്തിൽ ആവർത്തിക്കുന്ന സംഖ്യ) യെ ‘ഗുണ്യം’ എന്നും, വലതു വശത്ത് എഴുതിയിരിക്കുന്ന സംഖ്യ ( ആവർത്തിക്കുന്ന തവണ) യെ ‘ഗുണകം’ എന്നും ഉത്തരമായി ലഭിക്കുന്ന സംഖ്യയെ ‘ഗുണനഫലം’ എന്നുമാണ്‌ പറയുന്നത്. നമ്മുടെ ഉദാഹരണത്തിൽ 8 ഗുണ്യവും 3 ഗുണകവും 24 ഗുണനഫലവും ആകുന്നു.



‘എന്തിനാണ്‌ ഗുണനം? സങ്കലനം തന്നെ പോരെ?’ എന്നു ചോദിക്കുന്ന വരുണ്ടാകാം. കുറഞ്ഞ തവണ ആവർത്തിക്കുന്ന സന്ദർഭങ്ങളിൽ സങ്ക സങ്കലനം  ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ വളരെയധികം തവണ ആവർത്തിക്കുന്ന അവസരത്തിൽ അത് എഴുതുക തന്നെ വിഷമമാകും. ഉദാഹരണമായി 8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8+8 ന്റെ തുക കാണണം എന്നിരിക്കട്ടെ. എഴുതിക്കൊണ്ടിരിക്കുമ്പോൽ എത്ര എണ്ണം എഴുതി എന്ന് കൂടെക്കൂടെ സംശയമാകും. എഴുതിക്കഴിഞ്ഞാലൊ, അതു കാണുമ്പോൾ വ്യക്തമായ ഒരു ആശയം മനസ്സിൽ കയറുകയുമില്ല. ഇതിനു പകരം 8 X 163 എന്നെഴുതിയാലൊ, കാര്യം വളരെ എളുപ്പവും ആശയം വളരെ വ്യക്തവുമാകും. എന്താ കൂട്ടുകാരേ, ശരിയല്ലെ? 

ON SUBTRACTION OF NUMBERS (Article by P. Sivadas master) (Sivpee Creations)

ON SUBTRACTION OF  NUMBERS
 
(Article by P. Sivadas master) (Sivpee Creations)
 

ON DIVISION OF NUMBERS (Article by P. Sivadas master) (Sivpee Creations)

ON DIVISION OF NUMBERS
 
(Article by P. Sivadas master) (Sivpee Creations)
 

ON MULTIPLICATION OF NUMBERS (Article by P. Sivadas master) (Sivpee Creations)

ON MULTIPLICATION OF NUMBERS
 
(Article by P. Sivadas master) (Sivpee Creations)
 
 
ON MULTIPLICATION

(Article by P. Sivadas Master) (Sivpee Creations) 

Multiplication may be considered as the third among the basic mathematical operations. Multiplication is treated as the repeated addition. For example, if we multiply 8 by 3, we will get 24 as the answer or product. That is,

ON SQUARE ROOTS OF NUMBERS (Article by P. Sivadas master) (Sivpee Creations)

ON SQUARE ROOTS OF NUMBERS
 
(Article by P. Sivadas master) (Sivpee Creations)
 
 

ON SQUARES OF NUMBERS (Article by P. Sivadas master) (Sivpee Creations)

ON SQUARES OF NUMBERS
(Article by P. Sivadas master) (Sivpee Creations)
 

ON WITRICITY (ARTICLE BY P. SIVADAS MASTER) (SIVPEE CREATIONS)


ON WITRICITY  
(ARTICLE BY P. SIVADAS MASTER) (SIVPEE CREATIONS)

കമ്പിയില്ലാ വൈദ്യുതി (WiTricity)  

(ലേഖനം)  

(രചന: പി. ശിവദാസ് മാസ്റ്റർ)
 
 

 

1.01.        വൈദ്യുതിയില്ലാത്ത ഒരു നിമിഷം പോലും നമ്മെ എത്ര വിഷമിപ്പിക്കും എന്ന് കൂട്ടുകാർക്കറിയാമല്ലൊ. പണ്ടുകാലാത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അന്ന് എണ്ണവിളക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്; ഫാൻ, മോട്ടോർ തുടങ്ങിയവ ഒന്നും ഇല്ലതാനും. അത്തരമൊരു കാലത്തെ ക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാൻ പോലും പറ്റില്ല. 

2.01.        മൈക്കൽ ഫാരഡെ കണ്ടുപിടിച്ച വൈദ്യുത കാന്തിക പ്രേരണം എന്ന പ്രതിഭാസത്തെ അടിസ്ഥാനമക്കി പ്രവർത്തിക്കുന്ന ജനറേറ്റർ ഉപയോഗിച്ചാണ്‌ നാം പ്രധാനമായും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.  ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി ലോഹക്കമ്പികൾ വഴിയാണ്‌ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതും. കമ്പിയുടെ പ്രതിരോധം നിമിത്തം ധാരാളം വൈദ്യുതി നഷ്ടമാകും, ഇതിനെയാണ്‌ പ്രസരണ നഷ്ടം എന്നു പറയുന്നത്. വൈദ്യുതകമ്പികൾ നിരവധി മറ്റു ബുദ്ധിമുട്ടുകളും സൃഷ്ഠിക്കുന്നുണ്ട്. അവയെല്ലാം ഒഴിവാക്കാനുള്ള ഒരേ ഒരു പോംവഴിയാണ്‌ കമ്പിയില്ലാ വൈദ്യുതി. ഇംഗ്ളീഷിൽ ഇതിനെ വയർലെസ് ഇലക്ട്രിസിറ്റി (Wireless Electricity) എന്നു പറയും. ആദ്യപദത്തിൽ നിന്നും W,I എന്നീ അക്ഷരങ്ങളും, രണ്ടാം പദത്തിൽ നിന്നും T,R,I,C,I,T,Y എന്നീ അക്ഷരങ്ങളും ചേർത്താണ്‌ WITRICITY എന്ന പദം ഉണ്ടാക്കിയത്.

Wireless + Electricity  = WiTricity

വൈട്രിസിറ്റി എന്നാണ്‌ വായിക്കേണ്ടത്; ചിലർ വിട്രിസിറ്റി എന്നും വായിക്കുന്ന പതിവുണ്ട്. 
 

3.01.        2007ൽ മാരിൻ (MarinSoljačić) ആണ്‌ കമ്പികളുടെ സഹായം ഇല്ലാതെ വൈദ്യുതി റേഡിയേഷൻസ് വഴി ഒരു സ്ഥലത്തു നിന്ന് പ്രേഷണം ചെയ്ത് മറ്റൊരു സ്ഥലത്ത് വച്ചിരുന്ന 60 വാട്ട് വൈദ്യുത ബൾബ് പ്രകാശിപ്പിച്ചത്. ഇന്ന് മാരിനും സഹപ്രവർത്തകകരും ചേർന്ന് എത്ര ശക്തിയുള്ള വൈദ്യുതിയും ഒരു സ്ഥലത്തുനിന്നും മറ്റൊരു ലക്ഷ്യ സ്ഥാനത്തേക്ക് പ്രസരണം നടത്തുന്നതിൽ വിജയിച്ചിരിക്കുന്നു. 



ഇന്ന് വൈട്രിസിറ്റി എന്നൊരു കമ്പനി രൂപം കൊണ്ടിരിക്കുന്നു കമ്പി യില്ലാതെയുള്ള വൈദ്യുത വിതരണത്തിനായി യു. എസ്സിൽ.

തുടർന്നു വായിക്കുക... 

Thursday 13 March 2014

REFLECTIONS ON PI DAY (BY SIVADAS MASTER)


പൈ ദിന ചിന്തകൾ
(ലേഖനം)
(രചന: പഴമ്പിള്ളി ശിവദാസ് മാസ്റ്റർ)
 


പ്രിയമുള്ള കൂട്ടുകാരെ, 


നിങ്ങളെല്ലാവരും ഗണിതത്തിൽ വളരെ താല്പര്യമുള്ളവരാണ്‌ എന്ന് എനിക്ക്  അറിയാം. ഇന്ന് നാം ‘പൈ ദിന’ മായി ആചരിക്കുകയാണല്ലൊ. അതിനാൽ ഇന്ന് പൈ യുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ നമുക്ക് സംസാരിക്കാം.
എന്താണ്‌ ‘പൈ’?
 
ഒരു ദ്വിമാന പ്രതലത്തിൽ ഒരു ബിന്ദുവിൽ നിന്നും തുല്യ ദൂരത്തുള്ള എല്ലാ ബിന്ദു ക്കളുടെയും യോഗമാണല്ലൊ വൃത്തം (Circle).വൃത്തത്തിലെ ഏതെങ്കിലും 2 ബിന്ദുക്കളെ യോജിപ്പിക്കുന്ന രേഖാഖണ്ഡമാണ്‌ ഞാൺ(Chord). വൃത്തത്തിന്റെ കേന്ദ്രം(Centre of the Circle) ഉൾക്കൊള്ളുന്ന ഞാൺ ആണ്‌ വ്യാസം (Diameter).




ചിത്രത്തിൽ C എന്ന ബിന്ദുവിൽ നിന്നും ഒരേ അകലത്തിലുള്ള് എല്ലാ ബിന്ദുക്കളെയും ചേർത്തപ്പോൾ കിട്ടിയ വട്ടത്തിലുള്ള വരയാണ്‌ വൃത്തം. ചിത്രത്തിൽ വൃത്തത്തെ ചുവപ്പു നിറത്തിൽ കാണിച്ചിരിക്കുന്നു. ഈ വളഞ്ഞ വരയുടെ നീളത്തെയാണ്‌ വൃത്തപരിധി എന്നു നാം വിളിക്കുന്നത്. വൃത്തത്തിലെ 2 ബിന്ദുക്കളാണല്ലൊ A, B എന്നിവ. അവയെ യോജിപ്പിക്കുന്ന ഒരു ഞാൺ ആണ്‌ AB. അത് വൃത്ത കേന്ദ്രത്തിൽ കൂടി കടന്നു പോകുന്നതിനാൽ വൃത്തത്തി ന്റെ വ്യാസരേഖാഖണ്ഡമാണ്‌ AB. ഇതിന്റെ നീളത്തെയാണ്‌ നാം വ്യാസം എന്നു പറയുന്നത്. ഏതു വൃത്തത്തിന്റെ വൃത്തപരിധിയേയും അതിന്റെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ എപ്പോഴും സ്ഥിരമായിരിക്കും. ഗണിതത്തി ലെ ഈ സ്ഥിര സംഖ്യയെ സൂചിപ്പിക്കുവാൻ നാം പൈ എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിക്കുന്നു.



π  = വൃത്തപരിധി ÷ വ്യാസം = 3.141592653589793238.... .


 



 


പൈ യുടെ നിർവ്വചനം

ഒരു വൃത്തത്തിന്റെ പരിധിയും അതിന്റെ വ്യാസവും തമ്മിലുള്ള അനുപാതമാണ്‌ പൈ.
അല്ലെങ്കിൽ
യൂണിറ്റ് വ്യാസമുള്ള വൃത്തത്തിന്റെ വൃത്തപരിധിക്കു തുല്യമാണ്‌ പൈ.

ഇവിടെ ഹരണം അവസാനിക്കുന്നില്ല. ഹരണഫലത്തിലെ അക്കങ്ങൾ ആവർ ത്തന സ്വഭാവം കാണിക്കുന്നുമില്ല. സാധാരണ ആവശ്യങ്ങൾക്കായി ഈ സ്ഥിര സംഖ്യയുടെ ഏകദേശമൂല്യം 3.14 ആയി പരിഗണിക്കുന്നു. അതിനാലാ ണ്‌ വർഷത്തിലെ മൂന്നാം മാസം പതിനാലാം ദിവസം, അതായത് മാർച്ച് 14​ നാം ‘പൈ ദിനം’ ആയി ആചരിക്കുന്നത്. 




 (തുടരും)

PI DAY QUIZ (Prepared by Pazhampilly Sivadas Master)


പൈ ദിന പ്രശനോത്തരി
(തയ്യാറാക്കിയത് പി. ശിവദാസ് മാസ്റ്റർ)
 

പ്രാഥമിക തലം

001.   ഗ്രീക്ക് അക്ഷരമാലയിലെ എത്രാമത്തെ അക്ഷരമാണ്‌ പൈ?
002.   പൈദിനം ആചരിക്കുന്നത് ഏതു മാസം, ഏതു തിയ്യതി?

003.   ഏതു ശാസ്ത്ര മേഖയിലൂടെയാണ്‌ ‘പൈ’ ക്ക് ആഗോളപ്രചാരം

          ലഭിച്ചത്?
004.   ഗണിതത്തിൽ ഏതു രണ്ടു വസ്തുതകൾ തമ്മിലുള്ള അംശബന്ധ

          ത്തെയാണ്‌ പൈ കൊണ്ട് സൂചിപ്പിക്കുന്നത്?

005.   ഗണിത സ്ഥിരാങ്കം പൈ യുടെ മൂല്യം അഞ്ചു ദശാംശസ്ഥാനത്തോടെ

          പറയാമൊ?
006.   പൈ യെ ഏതു ഏതു തരം ഭിന്നസംഖ്യയായി സൂചിപ്പിക്കുവാൻ സാധി

          ക്കുന്നില്ല?
007.   പൈ യെ ഏതു തരം ഭിന്നസംഖ്യയായി സൂചിപ്പിക്കും?
008.   പൈയുടെ ഏകദേശമൂല്യം ലഭിക്കാൻ ഉപയോഗിക്കുന്ന സാധാരണ

          ഭിന്നം ഏത്?

009.   പൈ എന്ന സ്ഥിരസംഖ്യയെ സൂചിപ്പിക്കുവാൻ ചെറിയ അക്ഷരം

              (Lower case or small letter), വലിയ അക്ഷരം (Uppercase or Capital letter) ഇവയിൽ ഏതാണ്‌ ഉപയോഗിക്കുന്നത്?

010.   വലിയ അക്ഷരം പൈ ഗണിതത്തിൽ എന്തിനെ സൂചിപ്പിക്കുന്നു? 
(തുടരും)